മോഷണകേസിലെ പ്രതിയ്ക്ക് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും

 

മൂവാറ്റുപുഴ: രണ്ട് മോഷണകേസുകളില്‍ പ്രതിയായ ആള്‍ക്കെതിരെ രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കോട്ടയം വെടിയന്നൂര്‍. പുവക്കുടം, പാറത്തടുഭാഗം നെടുംപുറത്ത് വീട്ടില്‍ വേലായുധന്‍ (അമ്പി 48) നെതിരെയാണ് മൂവാറ്റുപുഴ ജൂഡീഷ്വല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ടേറ്റ് നിമിഷ അരുണ്‍ ശിക്ഷ വിധിച്ചത്. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ് രണ്ട് മോഷണ കേസുകളും. കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോണ്‍ക്രീറ്റ് ഗ്രില്‍ പൊളിച്ച് അകത്ത് കയറി ഫാന്‍, ജനറേറ്റര്‍ എന്നിവയടക്കം മോഷണം നടത്തിയതിന് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് ആദ്യ കേസ്. കൂത്താട്ടുകുളം മുന്‍സിപ്പല്‍ ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുറി കുത്തി തുറന്ന് ഇന്‍ഡക്ഷന്‍ കുക്കര്‍, വയറുകള്‍ എന്നിവ മോഷ്ടിച്ചതിന് കഴിഞ്ഞ മെയ് മാസം രജിസ്റ്റര്‍ ചെയ്തതാണ് രണ്ടാമത്തെ കേസ്. ഓരോ കേസിലുമായി ഒരു വര്‍ഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. ഓരോ കേസിനും പിഴയടക്കാത്തപക്ഷം മൂന്ന് മാസം വീതം തടവ് അനുഭവിക്കണം. വാദി ഭാഗത്തിനുവേണ്ടി അഡ്വ എസ്.എം. നസീര്‍ ഹാജരായി. കൂത്താട്ടുകുളം ഇന്‍സ്‌പെക്ടര്‍ കെ ആര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ എസ് ഐ കെ പി സജീവ് ,മാരായ രാജു പോള്‍,ബിജു ജോണ്‍,ബിജു തോമസ്,സീനിയര്‍ സിവില്‍ പോലീസുകാരായരാജേഷ് തങ്കപ്പന്‍,സുബിന്‍ ടി രാജു,സിപിഒആര്‍ രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്

 

Back to top button
error: Content is protected !!