കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ കാർ അപകടത്തിൽ യുവതി മരിച്ചു

 

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം റാണിക്കല്ലില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇടുക്കി സ്വദേശിനി യുവതി മരിച്ചു.ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറത്തോട്കടുവാലിങ്കല്‍ സുനിലിന്റെ ഭാര്യ പ്രസന്നകുമാരി(കവിത-33)ആണ് മരിച്ചത്. പരിക്കേറ്റ സുനിലിന്റെ അച്ഛന്‍ മാധവന്‍(67),ഭാര്യ ശാന്തകുമാരി(62),അയല്‍വാസിയായ ഇട്ടിക്കുന്നേല്‍ വിജയന്‍(60),മകന്‍ അനീഷ്(33) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും, കണ്ണൂര്‍ തളിപ്പറമ്പ് അല്‍ഹിലാല്‍  അനസ്(30),ഭാര്യ ജെസ്‌ന(21)എന്നിവരെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശാന്തകുമാരക്ക് പരുക്ക്  ഗുരുതരമാണ്ഇടതുകാല്‍ ഒടിഞ്ഞ് തൂങ്ങിയും കൈയ്ക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്.രണ്ട് പേര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.നിരീക്ഷണത്തിലുള്ള ഇവരുടെ ആരോഗ്യസ്ഥിതി വിദഗ്ധ പരിശോധനക്ക് ശേഷമേ പറയാനാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍.

 

ഇന്ന്ഉ ച്ചക്കഴിഞ്ഞ് 2.45 ഓടെയായിരുന്നു അപകടം.ശാന്തകുമാരിയേയും വിജയനേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് കൊണ്ടുപോയി തിരിച്ചുവരുന്നവഴിയാണ് അപകടം.മാരുതി ബ്രീസ കാറും മാരുതി ഓള്‍ട്ടോ കാറും തമ്മില്‍  കൂട്ടിയിടിക്കുകയായിരുന്നു. റാണിക്കല്ല് കയറ്റത്തില്‍ വച്ചായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ പ്രസന്ന ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണപ്പെട്ടു .അപകടശേഷം ഇതുവഴി വാഹനങ്ങളിലെത്തിയവരും ഹൈവേ പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ കോതമംഗലത്തെആശുപത്രിയിലെത്തിച്ചത്.

 

Back to top button
error: Content is protected !!