ആവോലി പഞ്ചായത്തംഗത്തിനും സഹോദരനും മർദ്ദനമേറ്റതായി പരാതി

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തംഗത്തിനും സഹോദരനും മർദ്ദനമേറ്റതായി പരാതി. മൂന്നാം വാർഡംഗം കെ.കെ. ശശിക്കും സഹോദരൻ കെ .കെ രാജനും നേരെയാണ് ആക്രമണം ഉണ്ടായതായി പരാതി ഉയർന്നിട്ടുള്ളത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.രണ്ടാർ കാപ്പിൽ താഴം പഞ്ചായത്ത് റോഡിന്റെ ഇരു വശത്തുമുള്ള ഇവരുടെ സ്ഥലത്ത് വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് ഇവർക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധിയുണ്ടായിരുന്നു.ഇവിടെ പുതിയതായി പണിതു കൊണ്ടിരിക്കുന്ന ശശിയുടെ വീടിനു സമീപത്തുള്ള ഇവരുടെ സ്ഥലത്ത് കൈയേറ്റം നടക്കുന്നതായി രാവിലെ സഹോദരൻ രാജൻ ശശിയെ അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ശശിക്കൊപ്പം രാജനും സ്ഥലത്തെത്തി.അനധികൃതമായി സ്ഥലത്ത് കൈയേറി രണ്ടാർ ചെന്തലംകുന്നേൽ ഷിയാസ് നിർമ്മാണം നടത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത കെ.കെ രാജനെ ഷിയാസും അബിൻസ് മൂസ, രാധാകൃഷ്ണൻ എന്നിവരും ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.മർദ്ദനം തടയാൻ ശ്രമിച്ചതിനിടയിലാണ് ശശിയ്ക്ക് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർഷങ്ങളായി ശശിയും ഷിയാസും തമ്മിലുള്ള സ്ഥലത്തിനായുള്ള തർക്കം കോടതി വ്യവഹാരത്തിൽ അടുത്തയിടെ പരിഹരിച്ചിരുന്നു.അതിനുശേഷമാണ് ഷിയാസ് ബലമായി സ്ഥലത്ത് കൈയേറാൻ ശ്രമിച്ചത്.ഇവർ നൽകിയ പരാതിയനുസരിച്ച്മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ആശുപത്രിയിലെത്തി ഇവരുടെ മൊഴി എടുത്തിട്ടുണ്ട്.

 

 

Back to top button
error: Content is protected !!