അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍കുകയും അതിനായി പ്രകോപനമുണ്ടാക്കുകയും ചെയ്യുന്ന കെ. സുധാകരന്‍റെ ചുവട് പിടിച്ച് കേരളത്തിലാകെ കോണ്‍ഗ്രസ് അഴിഞ്ഞാടുന്നത് അവസാനിപ്പിയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്

 

 

 

 

മൂവാറ്റുപുഴ : അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍കുകയും അതിനായി പ്രകോപനമുണ്ടാക്കുകയും ചെയ്യുന്ന കെ. സുധാകരന്‍റെ ചുവട് പിടിച്ച് കേരളത്തിലാകെ കോണ്‍ഗ്രസ് അഴിഞ്ഞാടുന്നത് അവസാനിപ്പിയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്. കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത സിപിഎം മൂവാറ്റുപുഴ മുനിസിപ്പല്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു സതീഷ്. സമചിത്തതയോടെ പരിഹരിയ്ക്കേണ്ട വിഷയത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടിയതിന്‍റെ ഭാഗമായാണ് മൂവാറ്റുപുഴയിലെ ആക്രമണമെന്നും സതീഷ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്‍റെ റെസ്റ്റ് ഹൗസില്‍ ക്രിമിനലുകളെ ഒളിപ്പിച്ചാണ് രക്ഷപ്പെടുത്തിയത്. ഇത് തുടര്‍ന്നാല്‍ പ്രതികരിക്കേണ്ടി വരും. ധീരജിന്‍റെ കൊലപാതകത്തിന് ശേഷം അടങ്ങാത്ത കോണ്‍ഗ്രസ് കേരളത്തിലാകെ കൊലവിളി നടത്തുന്നു. കോണ്‍ഗ്രസിനോട് കൊലക്കത്തി താഴെ വയ്ക്കാന്‍ കേരളം ഒറ്റക്കെട്ടായി പറയുമ്പോഴും അതിന് തയ്യാറാകാതെ ആക്രമണ പ്രവണത തുടരുകയാണ്. അത്തരം വെല്ലുവിളികള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജനങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐയും സിപിഎമ്മും നേതൃത്വം നല്‍കുമെന്ന് എസ്. സതീഷ് പറഞ്ഞു. സതീഷിനോടൊപ്പം മുന്‍ എംപി ജോയ്സ് ജോര്‍ജും ഓഫീസ് സന്ദര്‍ശിച്ചു.

 

ഫോട്ടോ …………

സിപിഎം മൂവാറ്റുപുഴ മുനിസിപ്പല്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീശ് സന്ദര്‍ശിച്ചപ്പോള്‍.

Back to top button
error: Content is protected !!