അഞ്ചല്‍പ്പെട്ടിയില്‍ നൂറു രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു

പോത്താനിക്കാട്:  സ്റ്റേഷനറി കടയുടമയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചല്‍ പെട്ടി കാലാംപൂര് പഴംപിള്ളില്‍ വിനോദ് (44) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.  ഇടയപുരയിടത്തില്‍ ബാബുരാജ് (59)നാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30യോടെ കുത്തേറ്റത്. കുത്തേറ്റ ബാബുരാജിനെ പരുക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷക്കാരന് കൊടുക്കാനായി അഞ്ചല്‍പെട്ടി ഭാഗത്തുള്ള സ്റ്റേഷനറി കടയുടമയ്ക്ക് വിനോദ് നൂറ് രൂപ നല്‍കിയിരുന്നു. പിന്നീട് ഓട്ടോക്കൂലി കഴിഞ്ഞുള്ള ബാക്കി പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ അതിക്രമിച്ച് കയറിയ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ കടയുടമയുടെ കൈതണ്ടയില്‍ ആഴത്തില്‍ മുറിവേറ്റു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍, എല്‍ദോസ്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ അജീഷ് കൂട്ടപ്പന്‍, സി.പി.ഒ മാരായ അനീഷ്, നിയാസുദ്ദീന്‍, ദീപു, സനൂപ് എന്നിവര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: Content is protected !!