രാത്രിയിൽ മാതിരപ്പിള്ളിയിലെ വീട്ടില്‍ നിന്ന് കാണാതായ 13 വയസുകാരനെ പിറ്റേന്ന് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 

കാരക്കുന്നം: രാത്രിയിൽ മാതിരപ്പിള്ളിയിലെ വീട്ടില്‍ നിന്ന് കാണാതായ 13 വയസുകാരനെ പിറ്റേന്ന് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാതിരപ്പിള്ളി പള്ളിപ്പടി വെള്ളയ്ക്കാമറ്റം അബ്ദുള്‍ ഷുക്കൂറിന്റെ മകന്‍ ഹിലാല്‍(13)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഉമ്മ സുഹ്‌റയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണ്.അര്‍ദ്ധരാത്രി ഉമ്മ വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോള്‍ ഹിലാലിനെ കാണാനില്ല.ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും പോലീസില്‍ വിവരവും അറിയിക്കുകയും ചെയ്തു.ഉടൻ പോലീസെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കണിയാങ്കുടി പാലത്തിന് സമീപത്ത് നിന്ന്് കുട്ടിയുടെ ചെരുപ്പ്് കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ അഗ്നി രക്ഷാസേന സ്‌കൂബാ ടീം നടത്തിയ തിരച്ചില്‍ വൈകിട്ടോടെ പള്ളിപ്പടി ഭാഗത്തെ പാലത്തിന് സമീപത്തെ കയത്തില്‍ നിന്ന്് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
മരണകാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.ഹിലാലിന്റെ മരണത്തില്‍ മൊബൈല്‍ ഗെയിമിന്റെ സ്വാധീനം ഉണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.ഹിലാല്‍ എഴുതിയതെന്ന് സംശയിക്കുന്ന മിഷന്‍ 5 തുടങ്ങിയ ചില വരികളടങ്ങിയ കടലാസും കണ്ടെടുത്തിട്ടുണ്ട്് വീട്ടില്‍നിന്നും ഇറങ്ങിപോകാന്‍ തക്ക മറ്റൊരുകാരണം സംബന്ധിച്ചും സൂചനയില്ല.ഇന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്് ലഭിച്ച ശേഷം കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.മുവാറ്റുപു ഇലാഹിയ പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഹിലാല്‍.പിതാവ് ഷുക്കൂര്‍ സൗദിയില്‍ എന്‍ജിനീയറാണ്.സഹോദരങ്ങള്‍: അന്‍സാബ്,ഇഷാം,ഐഫ

Back to top button
error: Content is protected !!